Thursday, September 8, 2011

ബുധനാഴ്ച ഡല്‍ഹി ഹൈക്കോടതിക്ക് സമീപം ഉണ്ടായ സ്ഫോടനവ‌ുമായി ബന്ധപെട്ട് നിര്‍ണ്ണായക വിവരങ്ങള്‍ നല്‍ക‌ുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചു. എന്‍ ഐ എയാണ് അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചത്.

പ്രതികളെന്ന് സംശയിക്ക‌ുന്നവര‌ുടെ രേഖാ ചിത്രം ബുധനാഴ്ച പുറത്ത് വിട്ടിര‌ുന്ന‌ു. എന്‍ ഐ എയുടെ അന്വേക്ഷണം പുരോഗമിക്ക‌ുകയാണ്.

ഇതിനിടെ ഭീകരര്‍ സഞ്ചരിച്ചിര‌ുന്ന കാര്‍ ഒര‌ു ഇന്‍ഷൂറന്‍സ് കമ്പനിയില്‍ നിന്ന‌ും മോഷ്ടിച്ചതാണെന്ന് വ്യക്തമായി. ഈ കാറിന് വേണ്ടിയുള്ള തെരച്ചില്‍ തുടര‌ുകയാണ്
PTI
ഡല്‍ഹി ഹൈക്കോടതിക്ക് സമീപം ബുധനാഴ്ച നടന്ന സ്ഫോടനവുമായി ബന്ധമുള്ളവര്‍ എന്ന് സംശയിക്കുന്ന രണ്ടുപേരുടെ രേഖാചിത്രങ്ങള്‍ പൊലീസ് പുറത്തുവിട്ടു. 26ഉം 50ഉം വയസുള്ള രണ്ടുപേരുടെ ചിത്രങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്.

അതേസമയം, മരിച്ചവരുടെ ആശ്രിതര്‍ക്ക് പ്രധാനമന്ത്രി രണ്ടു ലക്ഷം രൂപ വീതവും പരുക്കേറ്റവര്‍ക്ക് ഒരുലക്ഷം രൂപ വീതവും പ്രഖ്യാപിച്ചു.

11 പേര്‍ മരിക്കുകയും 85 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. പരുക്കേറ്റവരില്‍ 15 പേരുടെ നില ഗുരുതരമാണ്.

സ്ഫോടനത്തിന്‍റെ അന്വേഷണം 20 അംഗ എന്‍ ഐ എ സംഘം ഏറ്റെടുത്തു
ഡല്‍ഹി ഹൈക്കോടതിക്ക് സമീപം ബുധനാഴ്ച രാവിലെ 10.17ന് ഉണ്ടായ സ്ഫോടനം തീവ്രവാദി ആക്രമണമാണെന്ന് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും സ്ഥിരീകരിച്ചുകഴിഞ്ഞു. 11 പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

സംഭവസ്ഥലം ഇപ്പോള്‍ പൊലീസ് നിയന്ത്രണത്തിലാണ്. കനത്ത സുരക്ഷാ സംവിധാനങ്ങളാണ് ഡല്‍ഹിയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

85 പേര്‍ക്ക് പരുക്കേറ്റതായാണ് വിവരം. ഇവരില്‍ പലരുടെയും സ്ഥിതി ഗുരുതരമാണ്. സ്ഫോടനത്തില്‍ പരുക്കേറ്റ് ആശുപത്രികളില്‍ കഴിയുന്നവരുടെ വിവരങ്ങളറിയാന്‍ താഴെ കൊടുത്തിരിക്കുന്ന നമ്പരുകളില്‍ വിളിക്കുക:

1. സഫ്ദര്‍ജംഗ് ഹോസ്പിറ്റല്‍: 011 - 2670 7444

2. ഡോ. രാം മനോഹര്‍ ലോഹ്യ ഹോസ്പിറ്റല്‍: 011 - 2374 4721, 011 - 2336 5525

3. എ ഐ ഐ എം എസ്: 011 - 2610 1925.

No comments:

Post a Comment